വഴിമരങ്ങൾ
Friday, 11 March 2022
9-പരിഹാരം
Thursday, 24 February 2022
6-നേർച്ച
മാക്കപോശക്കും, കുട്ടാണിക്കും ശേഷം
Friday, 4 February 2022
നബീസു
നബീസു എട്ടാമത്തേതായിരുന്നു.
Saturday, 22 January 2022
3 -ഇയ്യാത്തു
3- ഇയ്യാത്തു
ഒൻപത് പെറ്റ ഇയ്യാത്തൂന്ന് വെള്ളം തോർന്ന് കിട്ടിയത് ഈ രണ്ട് മക്കളെ മാത്രമായിരുന്നു.
അതിലെയാന്തരിയാണ് മുറ്റെത്തും മുൻപ് കുളിക്കടവ് തെണ്ടുന്നത്.
നടക്കുമ്പോൾ കാറ്റ് കൊണ്ട
കവുങ്ങുപോലെ ഇയ്യാത്തു ഉലഞ്ഞു.
ഈറനുണങ്ങാത്ത ഓർമ്മകൾ കുതിർന്നിറങ്ങി അവർ അത്രക്ക് പൂതലിച്ചുപോയിരുന്നു.
കെട്ട്യോന്റെ കോപവും,മകന്റെ നേരത്തേ ഉറച്ചുപോയ സ്വഭാവവും നന്നായി മനസിലാക്കിയ ഇയ്യാത്തു തിരുത്താനാകാത്ത പിഴവുകൾക്ക് മേലെ കണ്ണീരോടെ തമ്പുരാന്റെ കൃപ തേടി.
''പടച്ച റബ്ബേ ,ൻറെ കുഞ്ഞിന്റെ ഉടലിൽ നീയെന്ത് നരകത്തീയാണ് നിറച്ചത്??,,
കുളിക്കടവുകളും,കുളിപ്പുരകളും തേടി അവനെ നടത്തിക്കുന്നത് ഏത് "ചേക്കുട്ടിയാണ്''??,,
ദണ്ണപ്പെട്ടും നേർച്ച നേർന്നും
വിലാപങ്ങളിൽ കുതിർന്ന തട്ടം മറഞ്ഞ് അവർ നടന്നു.
അമ്മയും മകളും ഉപ്പിനിയോട്
മറച്ചതെല്ലാം
ഇട്ടീശൻറെ പീടികത്തിണ്ണയോ,
മണിയൻ നായരടെ ക്ഷൗരക്കടയോ സഹതാപപൂർവ്വം അയോളെ അറിയിക്കാറുണ്ട്.
"മക്കളെല്ലരും മ്മടെ മാരിക്കാവൂംന്ന്
മ്മക്ക് ങ്ങനെ ഒർപ്പിക്കാൻ പറ്റോ ന്റു പ്പിന്യേ ,??,,,
"കരീടെ കെട്ട്യോള് കുളിക്കുമ്പഴാ ത്രെ, സമ്പവം,".....
ഇത്രയും പറഞ്ഞ് വെച്ച്
കുഞ്ഞാപ്നെ ഒന്ന്
പരിഗണിക്കാനും മറക്കാറില്ല
തിണ്ണ നെരങ്ങികൾ.,
"ഒന്ന് കര്തിക്കാൾണ്ടാ ന്ന് ച്ച് പറഞ്ഞൂന്നള്ളോ,ട്രാ"...,,
ഇയ്യ് അയിനെ *തക്കാനൊന്നും പോണ്ട "
ആ വൈകുന്നേരങ്ങളിലാണ്
കുഞ്ഞാപിന്റെ പുറത്തും,മുതുകിലും ഇറയത്ത് തിരുകി വെച്ച മുട്യേൻ കോല്, ചോരപുരണ്ട ഗണിതചിഹ്നങ്ങൾ വരച്ചു വെക്കാറുള്ളത്.
നാഥനില്ലാത്ത നടുനേരങ്ങളിൽ പോലും
ഊർച്ചകന്നുകളെ ചൊല്ലുവിളിക്ക് നടത്തിക്കുന്ന മുട്യേൻ കോലിന്റെ പ്രഹര മുദ്രകൾ,
കുഞ്ഞാപ്പിൻ്റെ മനസിലേക്ക് മാത്രം കഴയും,പഴുതും കാണാതെ തൊലിപ്പുറമേ വിശ്രമം കൊണ്ടു.
"ന്റേഴടക്ക് തൊല്യാ,
ഇരിഞെറങ്ങീത്.. ",,
അറാം പെറന്നതേ"
ക്രുദ്ധ നൈരാശ്യത്തിന്റെ ഒടുങ്ങാത്ത വർഷകാലം, ഉപ്പിനിയിൽ നിന്ന് കുഞ്ഞാപ്പുവിലേക്ക് നിർത്താതെയലച്ചു.
"ഇന്നൻറെർച്ചീമെ
ഞ്ഞാ
ഇല്ലട്ടങ്കരി തേക്കുറാ, പണ്ടാറകുരിപ്പെ ""..
ആകാശച്ചുഴിയിറങ്ങിവന്ന ഓരോ അടിയിലും പിതാവിന്റെ വേരിറക്കങ്ങൾ പിണഞ്ഞു പൊട്ടി.
മുന്നടയാളങ്ങളുടെ പരിചിത പ്രദേശങ്ങളിൽ പുതിയ അടിപ്പാടുകൾ പതികൊള്ളുമ്പോൾ ,
വരണ്ട ചുണ്ടുകൾ പിളർത്തി,
സംവേദനക്ഷമമല്ലാത്തൊരു ചിരിയിലേക്ക് കുഞ്ഞാപ്പു മരക്കുറ്റി പോലെ ഇറുകിനിന്നു.
കളിമണ്ണ് തേച്ചു മിനുപ്പിച്ച ചുമരിൽ
ചുണ്ണാമ്പ് ചൂതൻ കൂട് കൂട്ടുന്ന തുളകളിലേക്ക് ദൃഷ്ടിയുറപ്പിച്ച്
നബീസു തട്ടതോടെ വിരല് തിരുകി ചെവിയടച്ചു.
അടിയുടെ കനവും ഊക്കും അളന്ന്,
കുഞ്ഞാപ്പുവിന്റെ വരട്ടുചിരിയുടെ സഹനപരിധിയിലേക്ക്,
ഇയ്യാത്തു
'ൻറെ പൊന്നേ'
എന്ന് ഉള്ളടർന്ന് കയറിനിൽക്കുnന്നത് അപ്പോഴാണ്.
"ന്നാ ങ്ങള് അയിനങ്ങട് കൊന്നാളന്നാ"..
ആർത്തമായൊരു ചീറ്റലിൽ,
ഏകാഗ്രമായവെറുപ്പിന്റെ കേന്ദ്രബിന്ദുവിൽനിന്ന് സ്ഥലകാലത്തിലേക്ക് ഉപ്പിനിയുടെ മുടിയൻകോല് പതറും ,
മകനെ പ്രതി തെറ്റിപ്പോയ പിതാവിന്റെ കണക്കുകൾ
അങ്ങനെ അവരുടെ കയ്യിന്റെ പൊറടിയിലും തീരാപറ്റെഴുതിവെച്ചു.
കാലം ചെല്ലെ,
അവയിൽ ചിലത് മാത്രം മാഞ്ഞ് പോയി...
തൊട്ടുള്ള ദിവസങ്ങളിലെങ്ങാനും, സാമാനം വാങ്ങാൻ ഇട്ടീശൻറെ പീടികയിലേക്ക് പോകേണ്ടി വന്നാൽ ഇയ്യാത്തുമ്മ അടിപ്പാട് പറ്റിയ കൈകൾ മറച്ച് പിടിക്കാൻ ശ്രമിക്കാറുണ്ട്.
ത്ലാസിന്റെ സൂചിത്തുമ്പിൽ നോക്കി ,
പല്ലിളിച്ചാണ് , തന്ത ചോദിക്കുക,,
"ന്താൻഡ്രീ ഇയ്യാത്തോ ഇന്നലേം ഉപ്പിനി ചെക്കനെ പൊതുക്യോ??"
ഇയ്യാത്തു വേവും,
അപ്പുറമിപ്പുറം
പ്രതീക്ഷപൂണ്ടു നിന്നവരെ നിരാശരാക്കി,
കടയുടെ തട്ടുകളുടെയിലെങ്ങാനും മിഴിയുറപ്പിച്ചു നിൽക്കേ
ഒരു കുപ്പായക്കീറിൻറെ തടപോലുമില്ലാത്ത മകന്റെ ദേഹത്ത്
കന്നാലിക്കോല് പറ്റിയടരുന്നത് അവരിലാവർത്തിക്കുന്നുണ്ടായിരുന്നു.
നീറിപ്പൊട്ടുമ്പോൾ
സഹനസീമയിലറഞ്ഞു നിന്ന മകന്റെ വരട്ടു ചിരിയിലെ പരമാർത്ഥം അവരെ ന്നനച്ചു.
Sunday, 16 January 2022
2-ഉപ്പിനി
മൂത്തത് നബീസ, പിന്നുള്ളതാണ്കു ഞ്ഞാപ്.
Tuesday, 11 January 2022
കുഞ്ഞാപ്
1 -മുലക്കടവ്
ഊഹ് ഊ ഹ് ഹ് ...എന്ന്
കാലങ്ങളുടെ ചെളിയും വിയർപ്പും രേതസ്സും പുരണ്ട് വടിപോലെ വെറുങ്ങലിച്ച തോർത്ത് തോള് മാറ്റിയിട്ട്
കുഞ്ഞാപ് ഒന്ന് കിഴക്കോറം നോക്കി.
നേരം കേറിയിരിക്കുന്നു.
വർഷം നിറച്ച കാവലാം ചിറയുടെ സമൃദ്ധിക്ക് മേൽ വെയിൽ വീണ് തെറിച്ചു.
ഓവുചാലിന്റെ മൂലക്കുള്ള കടവിൽ പെണ്ണുങ്ങൾ തുണിയലക്കുന്ന ശബ്ദം.
വൈകിയിട്ടില്ല!,
എരിക്കിൻ ചെടികളെ മാടി കന്നാലിക്കുളമ്പ് പറ്റി കിടക്കുന്ന ചെരിവിലൂടെ കുഞ്ഞാപ്പ് പാറക്കടവിലേക്ക് നടന്നു.
ആളനക്കമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന കടവ്.
മുല്ലന്റെ ഭാര്യ കൊച്ചേയി,
Wednesday, 5 May 2021
ശരിയാവാത്ത ചിലത്
നിഴലുടുത്ത എന്റ നാട്ടുവഴിയെ പോയാല് കാടെത്തുമോ എന്നാണ് ചോദ്യം,,